Sunday 4 March 2018

ദൂരെ ദൂരെ

പാതിമഴ നിന്ന പടിയോരത്ത്‌
പകലിഴകൾ ചുംബിച്ചുവന്ന
കിനാവുകൾ പകർന്നുതന്ന മൗനവും
ഇളവെയിലിൻ സ്വരം കേൾക്കാൻ
മറന്നുപോയൊരു വസന്തവും
പഴങ്കഥ ആയ പൊൻപുലരിയിൽ

പുതിയൊരു രാവിനിയുണ്ടാകുമെന്ന്
പതുക്കെ കാതോരമുരുവിട്ട്
തൂശനിലയിൽ തട്ടിനിന്ന കുളിരിന്
വിരിയിക്കാൻ ഉണ്ടായിരുന്നു
കാലപ്പഴക്കമുള്ള സുവർണലിപികൾ ...

നിറങ്ങൾ ചാലിച്ചെഴുതിയ ആത്മാവിന്
ദൂരെ ദൂരെ നോക്കി ഒഴുകണം
ഒരു കടലാസ് തോണിപോലെ ...

നിരതെറ്റാതെയുള്ള പടവുകൾ കയറാൻ
ഒരു പട്ടം പോൽ പറക്കാം
ആരൊക്കെയോ പറഞ്ഞു വെച്ച കഥകളിലെ ദേവതയാവാം

പച്ചപ്പ് നിറഞ്ഞ വീഥികൾ തേടിപ്പിടിച്ചു
വീണ്ടും ഒരു യാത്ര ആരംഭിക്കാം
പകലവസാനിക്കാത്ത കിഴക്കിന്റെ
അറ്റത്തേക്ക് ...

1 comment: