പാതിമഴ നിന്ന പടിയോരത്ത്
പകലിഴകൾ ചുംബിച്ചുവന്ന
കിനാവുകൾ പകർന്നുതന്ന മൗനവും
ഇളവെയിലിൻ സ്വരം കേൾക്കാൻ
മറന്നുപോയൊരു വസന്തവും
പഴങ്കഥ ആയ പൊൻപുലരിയിൽ
പുതിയൊരു രാവിനിയുണ്ടാകുമെന്ന്
പതുക്കെ കാതോരമുരുവിട്ട്
തൂശനിലയിൽ തട്ടിനിന്ന കുളിരിന്
വിരിയിക്കാൻ ഉണ്ടായിരുന്നു
കാലപ്പഴക്കമുള്ള സുവർണലിപികൾ ...
നിറങ്ങൾ ചാലിച്ചെഴുതിയ ആത്മാവിന്
ദൂരെ ദൂരെ നോക്കി ഒഴുകണം
ഒരു കടലാസ് തോണിപോലെ ...
നിരതെറ്റാതെയുള്ള പടവുകൾ കയറാൻ
ഒരു പട്ടം പോൽ പറക്കാം
ആരൊക്കെയോ പറഞ്ഞു വെച്ച കഥകളിലെ ദേവതയാവാം
പച്ചപ്പ് നിറഞ്ഞ വീഥികൾ തേടിപ്പിടിച്ചു
വീണ്ടും ഒരു യാത്ര ആരംഭിക്കാം
പകലവസാനിക്കാത്ത കിഴക്കിന്റെ
പകലിഴകൾ ചുംബിച്ചുവന്ന
കിനാവുകൾ പകർന്നുതന്ന മൗനവും
ഇളവെയിലിൻ സ്വരം കേൾക്കാൻ
മറന്നുപോയൊരു വസന്തവും
പഴങ്കഥ ആയ പൊൻപുലരിയിൽ
പുതിയൊരു രാവിനിയുണ്ടാകുമെന്ന്
പതുക്കെ കാതോരമുരുവിട്ട്
തൂശനിലയിൽ തട്ടിനിന്ന കുളിരിന്
വിരിയിക്കാൻ ഉണ്ടായിരുന്നു
കാലപ്പഴക്കമുള്ള സുവർണലിപികൾ ...
നിറങ്ങൾ ചാലിച്ചെഴുതിയ ആത്മാവിന്
ദൂരെ ദൂരെ നോക്കി ഒഴുകണം
ഒരു കടലാസ് തോണിപോലെ ...
നിരതെറ്റാതെയുള്ള പടവുകൾ കയറാൻ
ഒരു പട്ടം പോൽ പറക്കാം
ആരൊക്കെയോ പറഞ്ഞു വെച്ച കഥകളിലെ ദേവതയാവാം
പച്ചപ്പ് നിറഞ്ഞ വീഥികൾ തേടിപ്പിടിച്ചു
വീണ്ടും ഒരു യാത്ര ആരംഭിക്കാം
പകലവസാനിക്കാത്ത കിഴക്കിന്റെ
അറ്റത്തേക്ക് ...
ആശംസകൾ
ReplyDelete