ജീവിതത്തില്‍ ഒരിക്കല്‍ പോലും ഡയറി എഴുതിയിട്ടില്ലെങ്കിലും നിങ്ങളോട് എന്തൊക്കെയോ പറയണം എന്ന് തോന്നി.ഞാന്‍ കേയ് ,മുഴുവന്‍ പേര് കേയ് അഡ്രോയ അമിന്‍.ഭര്‍ത്താവിനൊപ്പം കുപ്രസിദ്ധയായ ഒരുവള്‍ അങ്ങനെ വേണമെങ്കില്‍ പറയാം.ഞാന്‍ ജനിച്ചത് ഉഗാണ്ടയിലെ പരാന്‍ഗായില്‍ ആണ്.ഉഗാണ്ടയിലെ പട്ടണത്തില്‍ എല്ലാ സൌഭാഗ്യങ്ങളോടും കൂടെ ഒരു ധനിക കുടുംബത്തില്‍ ഒരു സുന്ദരിക്കുട്ടിയായി ഞാന്‍ ജനിച്ചു. സ്നേഹ സമ്പന്നരായ വീട്ടുകാര്‍,കൂട്ടുകൂടാനും,അടികൂടാനും എന്റെ പ്രിയ സഹോദരങ്ങള്‍.അങ്ങനെ ഒരു നല്ല ബാല്യം.
പപ്പയുടെ പണം ഞാന്‍ ആഗ്രഹിച്ച എന്തും വാങ്ങി തന്നു. പലരും മുഴുപട്ടിണിയില്‍ ഉഗാണ്ടയില്‍ അലഞ്ഞപ്പോള്‍ ഞങ്ങള്‍ ഒരിക്കലും പോലും ദാരിദ്യത്താല്‍ വീണു പോയില്ല. എങ്കിലും ഇപ്പോള്‍ എനിക്ക് പറയാനാകും, ഞാന്‍ സന്തോഷത്തോടെ ജീവിച്ച ഒരേ ഒരു കാലം എന്റെ ബാല്യം മാത്രമാണെന്ന്. ചെറുപ്പത്തിലെ ബ്രില്ല്യന്റ്റ് ആയിരുന്ന ഞാന്‍ പഠിച്ചത് മുഴുവന്‍ സ്കോളര്‍ഷിപ്പ് വാങ്ങിയായിരുന്നു. എന്റെ സ്കൂള്‍ വിദ്യാഭ്യസത്തില്‍ എനിക്കല്ലാതെ മറ്റൊരാള്‍ക്കും ഗോള്‍ഡ് മെഡല്‍ കിട്ടിയിട്ടില്ലായിരുന്നു. അത്രക്ക് തലയായിരുന്നു എനിക്കെന്നു എല്ലാരും പറയുമായിരുന്നു.
പപ്പയുടെ പണം ഞാന്‍ ആഗ്രഹിച്ച എന്തും വാങ്ങി തന്നു. പലരും മുഴുപട്ടിണിയില്‍ ഉഗാണ്ടയില്‍ അലഞ്ഞപ്പോള്‍ ഞങ്ങള്‍ ഒരിക്കലും പോലും ദാരിദ്യത്താല്‍ വീണു പോയില്ല. എങ്കിലും ഇപ്പോള്‍ എനിക്ക് പറയാനാകും, ഞാന്‍ സന്തോഷത്തോടെ ജീവിച്ച ഒരേ ഒരു കാലം എന്റെ ബാല്യം മാത്രമാണെന്ന്. ചെറുപ്പത്തിലെ ബ്രില്ല്യന്റ്റ് ആയിരുന്ന ഞാന്‍ പഠിച്ചത് മുഴുവന്‍ സ്കോളര്‍ഷിപ്പ് വാങ്ങിയായിരുന്നു. എന്റെ സ്കൂള്‍ വിദ്യാഭ്യസത്തില്‍ എനിക്കല്ലാതെ മറ്റൊരാള്‍ക്കും ഗോള്‍ഡ് മെഡല്‍ കിട്ടിയിട്ടില്ലായിരുന്നു. അത്രക്ക് തലയായിരുന്നു എനിക്കെന്നു എല്ലാരും പറയുമായിരുന്നു.
ഞാന്‍ കൌമാരത്തിലേക്ക് കിടന്നപ്പോള്‍ കാലം എന്നെ കൂടുതല്‍ സുന്ദരിയാക്കി. എന്റെ കണ്ണുകള്‍ ആരെയും ആകര്‍ഷിക്കുന്നതാണെന്ന് എന്റെ ആരാധകര്‍ പറഞ്ഞിട്ടുണ്ട്. കോളേജില്‍ എത്തിയ അന്ന് മുതല്‍ എന്റെ പുറകെ ആ കോളേജ് മുഴുവനും ഉണ്ടായിരുന്നു. ആരുടേയും പ്രേമാഭ്യാര്‍ത്ഥനയില്‍ എന്റെ മനസ് വീണു പോയില്ല.
ആ ക്യാമ്പസില്‍ വെച്ച് തന്നെയാണ് ഞാന്‍ ഇദീ അമിനെ കണ്ടുമുട്ടുന്നത്. ഇന്നാലോചിക്കുമ്പോള്‍ ആ കണ്ടുമുട്ടലാണ് എന്റെ ജീവിതത്തിന്റെ മുഴുവന്‍ താളവും തെറ്റിച്ചതെന്നു നിഷ്പ്രയാസം പറയാമെനിക്ക്. എണ്ണകറുപ്പും ആറടിയില്‍ കൂടുതല്‍ പൊക്കവും, അതിനൊത്ത വണ്ണവും ഉള്ള അദ്ദേഹത്തെ ആര് കണ്ടാലും ഒന്ന് വിറയ്ക്കും. കോളേജില്‍ ആരും തന്നെ അദ്ദേഹത്തോട് മിണ്ടാറുപോലും ഇല്ലായിരുന്നു.അദ്ദേഹത്തിന്റെ കണ്ണിലെ നിശ്ചയദാര്‍ഢ്യം എന്നെ വല്ലാതെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. പേടിച്ചാണെങ്കിലും ഞാന്‍ കര്‍ക്കശക്കാരനായ അദ്ദേഹത്തോട് മിണ്ടി. അദ്ദേഹത്തിന്റെ പെരുമാറ്റം കണ്ടപ്പോള്‍ എന്റെ സൗഹൃദം അദ്ദേഹവും ആഗ്രഹിച്ചിരുന്നു എന്ന് മനസിലായി.ഞങ്ങള്‍ പെട്ടെന്ന് തന്നെ നല്ല സുഹൃത്തുക്കള്‍ ആയി മാറി.പിന്നീടത് പ്രണയം ആകാന്‍ അധികം നാള് വേണ്ടി വന്നില്ല.
അദ്ദേഹം അന്നെന്നെ ആത്മാര്‍ത്ഥമായിട്ടായിരുന്നോ സ്നേഹിച്ചതെന്നു ഇന്നും എനിക്കുറപ്പില്ല. അദ്ദേഹത്തിന്റെ ഏത് ഇഷ്ട്ടവും അദ്ദേഹം നേടിയിടുക്കുമായിരുന്നു.അതില്‍ ഒരിക്കല്‍ പോലും പരാജയപ്പെട്ടിട്ടുമില്ല. അദ്ദേഹം ഉഗാണ്ടയുടെ പ്രസിഡന്റ് ആകുമെന്നോ,ഹിറ്റ്ലര്‍ രണ്ടാമനെന്നും, ആഫ്രിക്കയുടെ കൊലയാളിയെന്നും അറിയപ്പെടുമെന്നും അന്നെനിക്കറിയില്ലായിരുന്നല്ലോ.
ഒഴിവ് നേരങ്ങളില്‍ എല്ലാം ക്യാമ്പസിലെ ഓരോ മുക്കും മൂലയും ഞങ്ങള്‍ സ്വന്തമാക്കി. മണിക്കൂറുകളോളം ഞങ്ങള്‍ ലൈബ്രറിയില്‍ ചിലവഴിച്ചു. പ്രണയ ദിനങ്ങളില്‍ ഞങ്ങള്‍ കാണാത്ത സിനിമകളും,കേറാത്ത കഫീറ്റീരിയകളും കുറവായിരുന്നു. ഞങ്ങളുടെ പ്രണയം അതിര്‍ത്തികള്‍ ഇല്ലാതെ ഒഴുകി അവസാനം വിവാഹത്തില്‍ എത്തി നിന്നു. അദ്ദേഹം ആദ്യ ഭാര്യ, മാല്യാമുവിനെ കല്യാണം കഴിച്ചിട്ട് വെറും നാല് മാസമേ പൂര്‍ത്തിയായിരുന്നോള്ളൂ. അദ്ദേഹം എന്റെ പപ്പയുടെ സുഹൃത്തും,എന്റെ അകന്ന ബന്ധുവും ആയിരുന്നതിനാല്‍ എന്റെ വീട്ടുകാരുടെ പൂര്‍ണ്ണ പിന്തുണയോടെ ആയിരുന്നു വിവാഹം. രജിസ്റ്റര്‍ ഓഫീസില്‍ വെച്ച് നടന്ന ചടങ്ങില്‍ വിരലില്‍ എണ്ണാവുന്ന ആളുകള്‍ മാത്രമേ വന്നിരുന്നോള്ളൂ. ചടങ്ങില്‍ മാല്യാമു വന്നില്ല. പാവം വീട്ടില്‍ ഇരുന്നു കരയുകയായിരുന്നിരിക്കണം. പിന്നീടും ആ വേദന അറിഞ്ഞപ്പോഴും, കണ്ണീര് കണ്ടപ്പോഴും കണ്ടില്ലെന്നു നടിക്കാന്‍ എനിക്കായി.
എന്റെ കല്യാണത്തിനും അധികം ആയുസുണ്ടായിരുന്നില്ല. ഏകദേശം ആറു മാസങ്ങള്‍ക്ക് ശേഷം നോറയെ അദ്ദേഹം കല്യാണം കഴിച്ചു. മാല്യാമു അനുഭവിച്ച അതേ യാതനകള്‍ എനിക്കായി വന്നു. ഞങ്ങള്‍ 2 പേരും പരസ്പരം താങ്ങായി മാറി. ഇതിനോടകം തന്നെ അദ്ദേഹം ദാദ ആയി മാറിയിരുന്നു. പ്രസിഡന്റ് പദവി അദ്ദേഹത്തിന് കൂട്ടക്കുരുതിക്ക് ലൈസന്‍സ് കൊടുത്തു.ബോക്സിംഗ് ചാമ്പ്യന്‍ ആയ അദ്ദേഹത്തിന്റെ ഞങ്ങളുടെ മേലുള്ള പീഡനങ്ങള്‍ എത്രത്തോളം ആയിരിക്കുമെന്ന് നിങ്ങള്‍ക്കും ഊഹിക്കാമല്ലോ?. മനുഷ്യതീനി ആയ അദ്ദേഹം നിരപരാധികളായ മൂന്നു ലക്ഷം ആളുകളെയാണ് കൊന്നൊടുക്കിയത്. അദ്ദേഹത്തിന്റെ ആജ്ഞ അക്ഷരം പ്രതി അനുസരിക്കുക അല്ലാതെ വേറെ നിവര്‍ത്തി ഇല്ലായിരുന്നു.അദ്ദേഹത്തെ എതിര്‍ത്തവരെല്ലാം ദൂരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടു എന്ന് വാര്‍ത്തയിലൂടെ ലോകം അറിഞ്ഞൂണ്ടിരുന്നു. സ്വേച്ഛാധിപതിയായ അദ്ദേഹത്തിനെതിരെ ഒരു പോലീസോ,കോടതിയോ ഉണ്ടായിരുന്നില്ല.
എന്റെ നല്ല കാലം എന്നേ അവസാനിച്ചിരുന്നു. എന്റെ കണ്ണുകളിലെ തിളക്കവും മണ്ണടിഞ്ഞുപോയിരുന്നു. അദ്ദേഹം ലോകത്തിലെ ക്രൂരനായ ഭരണാധികാരിയായി മാറി. നിങ്ങള്‍ക്കറിയാമോ,അദ്ദേഹത്തിന്റെ പ്രിയ ഭക്ഷണം മനുഷ്യന് തന്നെയായിരുന്നു.പലരേയും ചുട്ടും,വേവിച്ചും അദ്ദേഹം വിശപ്പടക്കിയിട്ടുണ്ട്.ഞങ്ങളുടെ വിലാപങ്ങള്‍ നാല് ചുമരുകള്‍ക്കുള്ളില്‍ എരിഞ്ഞടങ്ങി.ചവിട്ടി അരക്കപെട്ട ഒരു പാഴ് ജന്മമായിരുന്നു എന്റെത്.
വിവാഹങ്ങള്‍ അദ്ദേഹത്തിനൊരു ഹോബി മാത്രമായിരുന്നു. നോറക്ക് ശേഷം അദ്ദേഹം മദീനയെ വിവാഹം കഴിച്ചു. 5 ഭാര്യമാരിലുമായി 25 കുട്ടികളും ഉണ്ടായി. മദീനയെ വിവാഹം കഴിച്ച നാള് ഞങ്ങള്‍ സര്‍വരുടെയും നിയന്ത്രണം വിട്ടുപോയി. പ്രസിഡന്‍സി ലോഡ്ജില്‍ 2 വര്‍ഷമാണ് തടങ്കലില്‍ അടച്ചപോലെ ഞങ്ങള്‍ ജീവിച്ചത്. ആ ജീവിതവും, മദീനയുമായുള്ള വിവാഹവും ഞങ്ങള്‍ക്ക് എന്തോ ഒരു ധൈര്യം തന്നു.
പുറത്ത് കടന്ന ഞങ്ങള്‍ അദ്ദേഹം അറിയാതെ ഹോട്ടലില്‍ ഒരു പാര്‍ട്ടി വെച്ചു. ഇതറിഞ്ഞു അദ്ദേഹം പാര്‍ട്ടി നിര്‍ത്താന്‍ ആവശ്യപെട്ടു ഒരാളെ പറഞ്ഞുവിട്ടു. പാര്‍ട്ടി നിര്‍ത്താന്‍ ഞങ്ങള്‍ ഒരുക്കം അല്ലെന്നും,ഡിവോര്‍സ് ചെയ്ത് അവളോടൊപ്പം ജീവിച്ചോളാനും പറഞ്ഞു അയാളെ തിരിച്ചുവിട്ടു.
കുപിതനായ അദ്ദേഹം പിറ്റേന്ന് തന്നെ ഞങ്ങളെ നാലുപേരെയും ഡിവോര്‍സ് ചെയ്തതായി റേഡിയോയിലൂടെ പറഞ്ഞു.ഞങ്ങള്‍ ആരും ഒരു തുള്ളി കണ്ണീര് വീഴ്ത്തിയില്ല. അദ്ദേഹത്തില്‍ നിന്നും ഒരു മോചനം ഞങ്ങള്‍ക്ക് അനുവാര്യം ആയിരുന്നു.
സ്നേഹിക്കപെടാനും സ്നേഹിക്കാനും എന്റെ മനസ് വെമ്പല്‍ കൊള്ളുകയായിരുന്നു.അങ്ങനെയിരുന്നപ്പോള്‍ ആണ് പാത്തോളജിസ്റ്റ് ആയ ഡോക്ടര്‍ പീറ്ററിനെ ഞാന്‍ കാണുന്നത്. വിവാഹിതനായിരുന്നെങ്കിലും ശൂന്യമായ എന്റെ മനസിനെ താങ്ങാന്‍ ഡോക്ടറിനായി. ഡോക്ടറോടുള്ള അടുപ്പം എന്റെ എല്ലാ വേദനകളും തുടച്ചു മാറ്റി. ഡോക്ടര്‍ക്ക് എന്നോട് ആദ്യം ഒരു സഹതാപം മാത്രമേ ഉണ്ടായിരുന്നുള്ളുവെങ്കിലും വൈകാതെ പ്രണയത്തിന്റെ ഒരു നാളം ഞങ്ങളില്‍ നിവേശിച്ചു.ഞങ്ങളുടെ പ്രണയം ആരും അറിയാതിരിക്കാന്‍ ഞങ്ങള്‍ അതീവ ശ്രദ്ധാലുക്കള്‍ ആയി.
ഡിവോര്‍സ് ആയ എനിക്കെതിരെ ആയുധം കൈയ്യില്‍ വെച്ചു എന്ന് പറഞ്ഞു അദ്ദേഹം കേസ് കൊടുത്തു.ആയുധം അദ്ദേഹത്തിന്റെ തന്നെയാണന്ന് തെളിഞ്ഞത് കൊണ്ട് എന്നെ കുറ്റവിമുക്തയാക്കി.
എന്റെ ഡിവോര്‍സ് എന്റെ കുടുംബത്തിനു നാണക്കേടായി മാറി.പപ്പ അമീനെ കണ്ട് എന്നെ തിരിച്ചു കൊണ്ടുപോകാന്‍ പറഞ്ഞു. ആ തീരുമാനം എനിക്ക് ഗത്യന്തരമില്ലാതെ അനുസരിക്കേണ്ടി വന്നു.
അവടെ എത്തിയ അമിനെ എനിക്ക് സ്നേഹിക്കാന്‍ ആയില്ല.ഡോക്ടറെ കാണാതിരിക്കാന്‍ എനിക്ക് വയ്യാതായി. ഡോക്ടരോടൊപ്പം നിശാക്ലബുകളില് പോകുന്നത് പതിവായി. അദ്ദേഹത്തിന്റെ ചാരന്മാര് എന്റെ സ്വപ്നങ്ങളുടെ നിറം കെടുത്തി. അങ്ങനെ വൈകാതെ എന്റെ രഹസ്യ ബന്ധം അമിന്റെ ചെവിയിലും എത്തി. എന്റെ വയറ്റില്‍ ഡോക്ടറുടെ കുഞ്ഞു വളരുന്നത് അദ്ദേഹത്തിന് ഒട്ടും സഹിക്കാന്‍ പറ്റിയില്ല.
പിന്നീടുള്ള സംഭവങ്ങള്‍ ലോകം അറിഞ്ഞില്ല.ഡോക്ടറെ ജീവനോടെ കത്തിച്ചു. അതിന്റെ പിറ്റേന്ന് തന്നെ എന്റെ മരണവും ലോകം അറിഞ്ഞു. അബോര്ഷന് മൂലമുണ്ടായ ബ്ലീഡിംഗ് ആണ് മരണകാരണമെന്നാണ്പത്രത്തില്‍ വന്നത്.
ശരിക്കും നടന്നത് ഇതായിരുന്നു. എല്ലാം അറിഞ്ഞ അമിന്‍ എന്റെ അടുത്ത് വന്നു.അദ്ദേഹം എന്നോടൊന്നും ചോദിച്ചില്ല. ഞാനും ഒന്നും മിണ്ടിയില്ല. എന്റെ മരണം ഞാന്‍ ഉറപ്പാക്കിയിരുന്നു.അത് എപ്രകാരം ആണെന്ന് മാത്രമേ സംശയം ഉണ്ടായിരുന്നൊള്ളൂ.
എന്നെ അദ്ദേഹം അതി ക്രൂരമായി മര്‍ദ്ദിച്ചു. വേദനകൊണ്ട് ഞാന്‍ അലറിവിളിച്ചു. പൂട്ടിയിട്ട വാതിലിനപ്പുറം എന്റെ ശബ്ദം സഞ്ചരിച്ചില്ല. അദ്ദേഹം എന്റെ കൈകള്‍ മുറിച്ചെടുത്തു. വേദനകൊണ്ട് പുളഞ്ഞ ഞാന്‍ എന്നെ കൊന്നേക്കൂ എന്ന് പറഞ്ഞു കാലില്‍ വീണു കരഞ്ഞു.ഒന്നും പറയാതെ അദ്ദേഹം എന്റെ കാലുകളും മുറിച്ചു മാറ്റി. പിന്നീട് അദ്ദേഹം ചെയ്ത കാര്യം ലോകത്തില്‍ ആരും ചെയ്യാത്തതും ഇനി ചെയ്യാനും സാധ്യത ഇല്ലാത്ത ഒരു മൃഗീയ കൊലയായിരുന്നു.
വിദഗ്ദ്ധനായ ഒരു സര്‍ജെനെ പോലെ എന്റെ തോളില്‍ അറ്റുപോയ കൈകളുടെ സ്ഥാനത്ത് കാലുകളും, കാലിന്റെ സ്ഥാനത്ത് കൈകളും തുന്നിച്ചേര്‍ത്തു. അവിടം രക്തക്കളമായി മാറി.അപ്പോഴേക്കും എന്റെ ബോധം പൂര്‍ണമായും നശിച്ചിരുന്നു.ചോരയില്‍ കുളിച്ച ഞാന്‍ എപ്പോഴോ മരണപ്പെട്ടു
അദ്ദേഹം എന്റെ കൈകാലുകള്‍ ഒരു ബോക്സിലും, ബാക്കി ശരീരം വേറൊരു ബോക്സിലുമായി ഭദ്രമായി പൊതിഞ്ഞ് ഫ്രീസറില്‍ വെച്ചു.
അദ്ദേഹം പോയി ബാക്കി ഭാര്യമാരെയും എന്റെ കുട്ടികളെയും വിളിച്ചുകൊണ്ട് വന്നു.എന്റെ ശവം കണ്ട മാത്രയില്‍ എല്ലാരും അലമുറയിട്ടു കരഞ്ഞു.അവരും മരണം മുന്നില്‍ കണ്ടു. എന്നാല്‍ അവരെ അദ്ദേഹം ഉപദ്രവിച്ചില്ല.അവരോടായി അദ്ദേഹം പറഞ്ഞു .
" വഞ്ചിച്ചാല്‍ ഇതായിരിക്കും നിങ്ങളുടെം അനുഭവം"
എന്റെ കുട്ടികള്‍ ഒന്നും കാണാന്‍ വയ്യാതെ കരഞ്ഞു തളര്‍ന്നു കിടന്നു. അവരോട് ഇത്രമാത്രം അദ്ദേഹം പറഞ്ഞു.
"നിങ്ങളുടെ അമ്മ ഒരു ചീത്ത സ്ത്രീ ആയിരുന്നു"
ആ വാക്കുകള്‍ എന്റെ ആത്മാവിനെ കീറിമുറിച്ചു.
അവര്‍ക്ക് എന്റെ ശവത്തിനു ഒരു അന്ത്യാചുംബനം എങ്കിലും തരണം എന്നുണ്ടായിരുന്നു എങ്കിലും അദ്ദേഹം അവരെയെല്ലാം വലിച്ചിഴച്ചു കൊണ്ട് പോയി. പോകുമ്പോഴും അവരുടെ കണ്ണുകള്‍ വികൃതമായ എന്റെ ശരീരത്തില്‍ ആയിരുന്നു.
വേദനയോടെ എല്ലാം കണ്ട എന്റെ ആത്മാവ് എങ്ങോട്ടോ പറന്നുയര്‍ന്നു....
ഡിവോര്‍സ് ആയ എനിക്കെതിരെ ആയുധം കൈയ്യില്‍ വെച്ചു എന്ന് പറഞ്ഞു അദ്ദേഹം കേസ് കൊടുത്തു.ആയുധം അദ്ദേഹത്തിന്റെ തന്നെയാണന്ന് തെളിഞ്ഞത് കൊണ്ട് എന്നെ കുറ്റവിമുക്തയാക്കി.
എന്റെ ഡിവോര്‍സ് എന്റെ കുടുംബത്തിനു നാണക്കേടായി മാറി.പപ്പ അമീനെ കണ്ട് എന്നെ തിരിച്ചു കൊണ്ടുപോകാന്‍ പറഞ്ഞു. ആ തീരുമാനം എനിക്ക് ഗത്യന്തരമില്ലാതെ അനുസരിക്കേണ്ടി വന്നു.
അവടെ എത്തിയ അമിനെ എനിക്ക് സ്നേഹിക്കാന്‍ ആയില്ല.ഡോക്ടറെ കാണാതിരിക്കാന്‍ എനിക്ക് വയ്യാതായി. ഡോക്ടരോടൊപ്പം നിശാക്ലബുകളില് പോകുന്നത് പതിവായി. അദ്ദേഹത്തിന്റെ ചാരന്മാര് എന്റെ സ്വപ്നങ്ങളുടെ നിറം കെടുത്തി. അങ്ങനെ വൈകാതെ എന്റെ രഹസ്യ ബന്ധം അമിന്റെ ചെവിയിലും എത്തി. എന്റെ വയറ്റില്‍ ഡോക്ടറുടെ കുഞ്ഞു വളരുന്നത് അദ്ദേഹത്തിന് ഒട്ടും സഹിക്കാന്‍ പറ്റിയില്ല.
പിന്നീടുള്ള സംഭവങ്ങള്‍ ലോകം അറിഞ്ഞില്ല.ഡോക്ടറെ ജീവനോടെ കത്തിച്ചു. അതിന്റെ പിറ്റേന്ന് തന്നെ എന്റെ മരണവും ലോകം അറിഞ്ഞു. അബോര്ഷന് മൂലമുണ്ടായ ബ്ലീഡിംഗ് ആണ് മരണകാരണമെന്നാണ്പത്രത്തില്‍ വന്നത്.
ശരിക്കും നടന്നത് ഇതായിരുന്നു. എല്ലാം അറിഞ്ഞ അമിന്‍ എന്റെ അടുത്ത് വന്നു.അദ്ദേഹം എന്നോടൊന്നും ചോദിച്ചില്ല. ഞാനും ഒന്നും മിണ്ടിയില്ല. എന്റെ മരണം ഞാന്‍ ഉറപ്പാക്കിയിരുന്നു.അത് എപ്രകാരം ആണെന്ന് മാത്രമേ സംശയം ഉണ്ടായിരുന്നൊള്ളൂ.
എന്നെ അദ്ദേഹം അതി ക്രൂരമായി മര്‍ദ്ദിച്ചു. വേദനകൊണ്ട് ഞാന്‍ അലറിവിളിച്ചു. പൂട്ടിയിട്ട വാതിലിനപ്പുറം എന്റെ ശബ്ദം സഞ്ചരിച്ചില്ല. അദ്ദേഹം എന്റെ കൈകള്‍ മുറിച്ചെടുത്തു. വേദനകൊണ്ട് പുളഞ്ഞ ഞാന്‍ എന്നെ കൊന്നേക്കൂ എന്ന് പറഞ്ഞു കാലില്‍ വീണു കരഞ്ഞു.ഒന്നും പറയാതെ അദ്ദേഹം എന്റെ കാലുകളും മുറിച്ചു മാറ്റി. പിന്നീട് അദ്ദേഹം ചെയ്ത കാര്യം ലോകത്തില്‍ ആരും ചെയ്യാത്തതും ഇനി ചെയ്യാനും സാധ്യത ഇല്ലാത്ത ഒരു മൃഗീയ കൊലയായിരുന്നു.
വിദഗ്ദ്ധനായ ഒരു സര്‍ജെനെ പോലെ എന്റെ തോളില്‍ അറ്റുപോയ കൈകളുടെ സ്ഥാനത്ത് കാലുകളും, കാലിന്റെ സ്ഥാനത്ത് കൈകളും തുന്നിച്ചേര്‍ത്തു. അവിടം രക്തക്കളമായി മാറി.അപ്പോഴേക്കും എന്റെ ബോധം പൂര്‍ണമായും നശിച്ചിരുന്നു.ചോരയില്‍ കുളിച്ച ഞാന്‍ എപ്പോഴോ മരണപ്പെട്ടു
അദ്ദേഹം എന്റെ കൈകാലുകള്‍ ഒരു ബോക്സിലും, ബാക്കി ശരീരം വേറൊരു ബോക്സിലുമായി ഭദ്രമായി പൊതിഞ്ഞ് ഫ്രീസറില്‍ വെച്ചു.
അദ്ദേഹം പോയി ബാക്കി ഭാര്യമാരെയും എന്റെ കുട്ടികളെയും വിളിച്ചുകൊണ്ട് വന്നു.എന്റെ ശവം കണ്ട മാത്രയില്‍ എല്ലാരും അലമുറയിട്ടു കരഞ്ഞു.അവരും മരണം മുന്നില്‍ കണ്ടു. എന്നാല്‍ അവരെ അദ്ദേഹം ഉപദ്രവിച്ചില്ല.അവരോടായി അദ്ദേഹം പറഞ്ഞു .
" വഞ്ചിച്ചാല്‍ ഇതായിരിക്കും നിങ്ങളുടെം അനുഭവം"
എന്റെ കുട്ടികള്‍ ഒന്നും കാണാന്‍ വയ്യാതെ കരഞ്ഞു തളര്‍ന്നു കിടന്നു. അവരോട് ഇത്രമാത്രം അദ്ദേഹം പറഞ്ഞു.
"നിങ്ങളുടെ അമ്മ ഒരു ചീത്ത സ്ത്രീ ആയിരുന്നു"
ആ വാക്കുകള്‍ എന്റെ ആത്മാവിനെ കീറിമുറിച്ചു.
അവര്‍ക്ക് എന്റെ ശവത്തിനു ഒരു അന്ത്യാചുംബനം എങ്കിലും തരണം എന്നുണ്ടായിരുന്നു എങ്കിലും അദ്ദേഹം അവരെയെല്ലാം വലിച്ചിഴച്ചു കൊണ്ട് പോയി. പോകുമ്പോഴും അവരുടെ കണ്ണുകള്‍ വികൃതമായ എന്റെ ശരീരത്തില്‍ ആയിരുന്നു.
വേദനയോടെ എല്ലാം കണ്ട എന്റെ ആത്മാവ് എങ്ങോട്ടോ പറന്നുയര്‍ന്നു....
ഇദി അമീനെപ്പറ്റി അന്നത്തെ കാലത്ത് പത്രങ്ങളില്‍ അനേകവാര്ത്തകള് വായിച്ച് അതിശയിച്ചിരുന്നു
ReplyDeleteഎന്നാല്‍ ഇങ്ങനെയൊരാളിനെപ്പറ്റി ഇപ്പോഴാണറിയുന്നത്
പാവം കേയ് അഡ്രോയ
എന്തോ എന്തൊക്കെയോ പോലെ
ReplyDeleteഓ.. മൈ ഗോഡ്... !!!!
ReplyDeleteഇദി അമീന്
ReplyDeleteഹൊ ! ഇതായിരുന്നോ ഇദി അമീന്?
ReplyDeleteഒരു പുഞ്ചിരിയില്‍ പോലും വന്യമായ നിഗൂഡതകള്‍ ഒളിച്ചു വെച്ച് നടന്നിരുന്ന ഈദി അമീനിനെ കുറിച്ച് എവിടെയൊക്കെയോ കേട്ടിട്ടുണ്ട്...
ReplyDeleteഅതിലോന്നിലും പക്ഷെ ആ വലിയ ഇരുണ്ടനിഴലിനു പിന്നില്‍ എരിഞ്ഞു തീര്‍ന്ന ഈ ഈയാം പാറ്റകളെ കുറിച്ച് കണ്ടിരുന്നില്ല....
ഈദി അമീ൯. നിഗൂഡതയുടെ അപരനാമം. അനാവരണം ചെയ്യപ്പെടാ൯ ഇനിയുമേറെ. എഴുത്തിന് ഒരു പ്രത്യേകതയുണ്ട്. എഴുതപ്പെടുന്ന വീക്ഷണത്തിനനുസൃതമായാണ് അതു രേഖപ്പെടുക. നന്ദി. നീതു. വ്യത്യസ്തമായൊരു എഴുത്ത് മുഷിപ്പില്ലാതെ വായിപ്പിച്ചതിന്.
ReplyDeleteithu translation ano bhavana ano charithram aano
ReplyDeleteചെറിയ ചരിത്രം കിട്ടി,,പിന്നെ ബാക്കി ഭാവന,,,
ReplyDeleteEE VIVARANAM KALAKKI KOCHE AASHAMSAKAL
ReplyDeleteകൊള്ളാം
ReplyDeleteആശംസകള്‍
ഒരു പ്രേത ആത്മാവിൻ വിവരണം വായിച്ച പോലെ !... കൊള്ളാം...
ReplyDeleteഒരു കെട്ടുകഥപോലെ തോന്നുന്നു.
ReplyDeleteജീവിച്ചിരുന്നവരെക്കുറിച്ച് ഭാവന ചേര്‍ത്ത് എഴുതുന്നത് ശരിയല്ല.അയാള്‍ എങ്ങിനെയുള്ള ആളായിരുന്നാലും ശരി.
കേയ് അഡ്രോയ അമിന്‍, ഈദി അമീന്....
ReplyDeleteഒരു പാട് കണ്ഫ്യൂഷനുകള്...
ങാ..!! ചിലകാര്യങ്ങള്‍ അങ്ങിനെയാ.. ഒന്നും ഒരു പിടിയും കിട്ടില്ല..
നന്നായിട്ടുണ്ടല്ലോ
ReplyDeleteരചനയും ഭാവനയും
ഭാവുകങ്ങള്‍
ജീവിതം ഒരു വാടക വീടാണ് ....
ReplyDeleteമരണം വന്നു വിളിച്ചാൽ വീട് ഒഴിയലല്ലാതെ മറ്റൊരു നിർവാഹവുമില്ല ....
ചരിത്രവും ഭാവനയും മനോഹരമായി ചേർന്നിരിക്കുന്നു ഈ എഴുത്തിൽ..really nice!!
ReplyDelete