Sunday 29 September 2013

വാര്‍ദ്ധക്യo

"ആരോ വാതില്‍ മുട്ടുന്നുണ്ടല്ലോ, സമയം 12 ആയി.സണ്ണി ആയിരിക്കും, അവനെന്നും പാതിരാത്രിവരെയാ പണി,,,എന്‍റെ പുണ്യാളച്ചാ, ഇതിനൊരു അറുതി ഉണ്ടാകില്ലന്നാണോ???"
       
ഒച്ച കേട്ട് ഔസേപ്പച്ചന്‍ ഞെട്ടി ഉണര്‍ന്നു ലൈറ്റ് ഇട്ടു..."എന്താ അന്നമ്മേ ഉറക്കമില്ലേ,എന്താ എന്തെങ്കിലും സ്വപ്നം കണ്ടോ...സണ്ണിക്ക് അവന്‍റെ ഭാര്യ വാതില്‍ തുറന്നു കൊടുക്കില്ലേ,അവനെന്താ പ്രാന്തുണ്ടോ ഈ വൃദ്ധസദനത്തിന്റെ വാതില്‍ മുട്ടാന്‍....

                          അന്നമ്മ ചേടത്തി കണ്ണീര്‍ തുടച്ചു ആരോടന്നില്ലാതെ പറഞ്ഞുകൊണ്ടിരുന്നു.."എന്‍റെ സണ്ണി മോന്‍ അവന്‍റെ കല്യാണ തലേന്ന് വരെ എന്‍റെ ഈ മടിയിലാ കിടന്നുറങ്ങിയത്,ഒരു ജല ദോഷം വന്നാല്‍ പോലും,അവന്‍ പുറത്തൊന്നും പോകില്ല,എപ്പോഴും എന്നോട് പറ്റി കിടക്കും,എപ്പോഴും ഞാന്‍ വേണം,എന്നെ അന്ന് ഒരുപണിയും എടുക്കാന്‍ സമ്മതിക്കില്ലായിരുന്നു...അന്ന് സാറാമ്മ മരിച്ച ദിവസം അവന്‍ പറയാ,'അമ്മേ, അമ്മ ഞാന്‍ മരിച്ചിട്ട് മരിച്ചാല്‍ മതിയെന്ന്,എനിക്കെന്‍റെ അമ്മ എപ്പോഴും കൂടെ വേണം,,,പറഞ്ഞത് മുഴുമിക്കാന്‍ വയ്യാതെ പാവം വിതുമ്പി കരഞ്ഞു,,, ഇതൊക്കെ കേട്ട് ഔസേപ്പച്ചന്‍ പറഞ്ഞു "നീ നോക്കിക്കോ സണ്ണി എന്‍റെ മോനാ,അവന്‍ നാളെ വരും,,ഉറപ്പായിട്ടും നാളെ വരും.....
പ്രതീക്ഷ, അതാണല്ലോ എല്ലാരേം മുന്നോട്ട്  ജീവിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നത്.....

1 comment:

  1. വാർദ്ധക്യം.. ബാല്യത്തിലേക്കുള്ള തിരിച്ച് നടത്തം.

    ReplyDelete